കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ.

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി പൊലീസ്.

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ. പെരിന്തൽമണ്ണയിലെത്തിയ കളമശേരി പൊലീസ് സംഘം പ്രതികളുടെ അഭിഭാഷകനുമായി ചർച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല.

 

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി പൊലീസ്. പ്രതികൾ കൊറിയർ സർവീസുകാരാണ്. പ്രതികളുടെ കൊച്ചി സന്ദർശനത്തിലും പൊലീസിന് സംശയങ്ങളുണ്ട്.

അതേസമയം, പ്രതികൾ മങ്കട പൊലീസിൽ കീഴടങ്ങുമെന്ന് പറഞ്ഞത് തെറ്റിദ്ധപ്പിക്കാൻ ആണെന്നാണ് പൊലീസ് നിഗമനം. പ്രതികളുടെ അവസാന പ്രതികരണത്തിന് ശേഷം രണ്ടു പേരുടേയും മൊബൈൽ ഓഫ്‌ ആണെന്നും സൈബർ സെൽ അറിയിച്ചു.

മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിൻഷാദ് ,ആദിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യാൻ കളമശേരി സിഐയും സംഘവും പെരിന്തൽമണ്ണയിലെത്തിയിരുന്നു. എന്നാൽ പ്രതികൾ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. ഇതിന് പിന്നാലെ പ്രതികളുടെ അഭിഭാഷകനും, കളമശേരി പൊലീസും കളമശേരിയിലേക്ക് തിരിച്ചു.

കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവശേഷം മെട്രോയിൽ കയറിയ പ്രതികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലബാറിലേക്ക് ട്രെയിൻ കയറിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ റിൻഷാദും ആദിലും മാധ്യമങ്ങൾക്ക് മുന്നിലെത്തി.ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതെന്നും ലുലുമാളിൽ വച്ച് അബദ്ധത്തിൽ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചു.

പ്രതികളുടെ വാദങ്ങൾക്ക് വിരുദ്ധമാണ് സിസിടിവി ദൃശ്യങ്ങളും എറണാകുളത്തെ സഞ്ചാരവും. പ്രശ്നം ചർച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് ഒളിവിൽ പോയ പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നു എന്നാണ് വിവരം. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്താരിക്കുന്നത്. വൈകാതെ നടിയുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.