Fincat

ആര് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ തുറന്നുപറയണം: രൂക്ഷവിമർശനവുമായി കോടതി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പാതയോരങ്ങളിൽ വ്യാപകമായി കൊടി തോരണങ്ങൾ കെട്ടിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആരാണ് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ല, നിമയവിരുദ്ധമായി ആരു പ്രവർത്തിച്ചുവെങ്കിലും അവർക്കെതിരെ നടപടിയെടുക്കുക എന്നതാണ് മുഖ്യമായിട്ടുള്ളതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

1 st paragraph

കോർപ്പറേഷൻ അനുമതിക്ക് വരുദ്ധമായാണ് ഫൂട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത്. നിമയലംഘനങ്ങൾക്ക് നേരെ കോർപ്പറേഷൻ കണ്ണടച്ചതെങ്ങനെ? നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ സെക്രട്ടറി തുറന്നുപറയണമെന്നും കോടതി വിമർശിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കോടതി പരിഹസിച്ചു.

2nd paragraph

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, റോഡിൽ നിറയെ കൊടിതോരണങ്ങളാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചതിനു പിന്നാലെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ പരാമർശം. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഒരു പാർട്ടിക്കു മാത്രം എന്തും ചെയ്യാമെന്നാണോ. പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നുണ്ടല്ലോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥിതിയെന്നും കോടതി നേരത്തെ പരാമർശിച്ചിരുന്നു.