Fincat

വ്യാജവാർത്ത പ്രചരിപ്പിച്ച 16 യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

ന്യൂഡൽഹി : ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യസുരക്ഷയെ മുൻനിറുത്തിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഈ ചാനലുകൾ നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം ഉത്തരവിറക്കിയത്.

1 st paragraph

വ്യാജവാർത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകളാണ് സർക്കാർ ഇതുവരെ നിരോധിച്ചത്. നിരോധിക്കപ്പെട്ട യൂട്യൂബ് അധിസ്ഥിത വാർത്താചാനലുകൾക്ക് എല്ലാം ചേർത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാർത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങളും, പരിശോധന നടത്താതെ വിവരങ്ങൾ പുറത്തുവിട്ടതിനും, വർഗീയവിദ്വേഷണം പടർത്തുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനുമാണ് നടപടി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.

2nd paragraph

ഇന്ത്യൻ സൈന്യം, ജമ്മു കാശ്മീർ വിഷയങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ആറ് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചിരിക്കുന്നത്. റഷ്യ- യുക്രെയിൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത ചാനലുകളും ഇവയിലുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാനും, കൊവിഡ് ലോക്ക്‌ഡൗൺ കാലത്ത് അതിഥിത്തൊഴിലാളികൾക്കിടയിൽ വലിയ പരിഭ്രാന്തി പടർത്താനും ഈ ചാനലുകൾ ശ്രമിച്ചതായി വാർത്താവിതരണ മന്ത്രാലയം പറയുന്നു.