Fincat

മുഖ്യമന്ത്രിയും കുടുംബവും ദുബായ് യാത്രയിൽ ഒരു പെട്ടി കറൻസി കടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയത്. കേസുമായി ബന്ധമുള്ളവരിൽനിന്നും ഭീഷണിയുണ്ട്. എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ വിജയൻ, മുൻ മന്ത്രി കെ ടി ജലീൽ, സി എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരടക്കമുള്ളവർക്കെതിരെ രഹസ്യമൊഴി നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തി.

1 st paragraph

2016ലാണ് സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയസമയത്താണ് ആദ്യമായി ശിവശങ്കർ കോൺസുലേറ്റ് സെക്രട്ടറിയെന്ന നിലയിൽ തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. അതിൻപ്രകാരം കോൺസുലേറ്റിലെ ഡിപ്ളോമാറ്റിന്റെ കൈയിൽ ബാഗ് കൊടുത്തുവിട്ടു. എന്നാൽ അതിനുള്ളിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്കാനിംഗ് മെഷീനിൽ ബാഗ് സ്കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലാക്കിയത്.

2nd paragraph

മാത്രമല്ല ലോഹ വസ്തുക്കൾ അടങ്ങിയിട്ടുള്ളതായി മനസിലാക്കുന്ന വലിയ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ പല പ്രാവശ്യം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്നും ക്ളിഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിർദേശപ്രകാരം കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറൽ കൊടുത്തുവിട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും സ്വപ്ന പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന പറഞ്ഞു. കള്ളപ്പണക്കേസിൽ എറണാകുളം ജില്ലാ കോടതിയിൽ മൊഴി നൽകിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന.