Fincat

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പ്രസ്താവനയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1 st paragraph

സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സിപിഎം നേതൃത്വവും രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ തള്ളി രംഗത്തെത്തി. പാർട്ടി നേതൃത്വം അറിയാത്ത സമരമായിരുന്നു ഇതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

2nd paragraph

രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തെ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം പിബി അംഗം എ വിജയരാഘവനും നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇ ഡി രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിൽ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. സമരങ്ങൾ മാതൃകാപരമാകണമെന്ന് എ വിജയരാഘവനും പറഞ്ഞു.