Fincat

സാലറി ചലഞ്ചിലൂടെസമാഹരിച്ച തുക,​ പ്രളയാശ്വാസം പകരാതെ 772 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ

തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു പ്രളയ സമാന സാഹചര്യം നേരിടുമ്പോൾ കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.

1 st paragraph

ദുരന്ത സഹായമടക്കം നൽകാനുണ്ടെന്ന ഒട്ടേറെ പരാതികൾ നിലനിൽക്കുമ്പോഴാണ് ഇത്രയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുന്നത്. 2018, 20​19 പ്രളയകാലത്ത് 31,​000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സർക്കാർ കണക്ക്.

2nd paragraph

കെയർഹോം പദ്ധതിക്കായി സഹകരണവകുപ്പിൽ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവൻ ചെലവഴിച്ചത്. റീബിൽഡ് കേരളയ്ക്കുൾപ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതൽ 2020 മാർച്ച് മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.

റീബിൽഡ് കേരളയ്ക്കായി ലോക ബാങ്കിൽ നിന്നടക്കം ധനസഹാവും തേടിയിരുന്നു. വാഗ്ദാനം ചെയ്ത 5000 കോടിയിൽ ലോകബാങ്ക് ആദ്യഗഡുവായ 1780 കോടി നൽകി. എന്നാൽ,​ ഇത് ജീവനക്കാർക്ക് ശമ്പളം നൽകാൻ വകമാറ്റിയെന്ന പ്രതിപക്ഷ ആരോപണം നിയമസഭയെ ചൂടുപിടിപ്പിച്ചിരുന്നു. ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്ട് പൂർത്തീകരണ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. റിപ്പോർട്ട് നൽകാത്തതിനാൽ തുക കിട്ടിയില്ല.