Fincat

കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: കോളേജിലെ ഓണാഘോഷ പരിപാടിക്ക് അടിച്ചുപൊളിക്കാൻ എത്തിച്ച അൾട്രേഷൻ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇത്തരം വാഹനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നിരത്തിൽ അമിതമായി എത്തുന്നു എന്ന വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പുത്തനത്താണിയിൽ മോട്ടോർ വാഹന വകുപ്പ് ഇന്ന് നടത്തിയ പരിശോധനയിലാണ് ഹോണ്ട കമ്പനിയുടെ അൾട്രേഷൻ നടത്തിയ വാഹനം പിടികൂടിയത്.

1 st paragraph

പഴയ ഹോണ്ട സിവിൽ കാർ ആണ് ലക്ഷങ്ങൾ ചിലവഴിച്ച് രൂപമാറ്റം വരുത്തി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്നത്. നേരത്തെ കമ്പനി നിർമ്മിച്ച സമയത്തുള്ള കാറിന്റെ ഡോറും ബംബറും എല്ലാം തന്നെ രൂപമാറ്റം നടത്തിയിരുന്നു. ഈ വാഹനമാണ് എംവിഐ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഓണാഘോഷം അതിര് കടക്കാതിരിക്കാൻ വേണ്ടി ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പരിശോധന നടത്താനാണ് ജില്ലാ റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറുടെ നിർദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുത്തനത്താണിയിലെ സ്വകാര്യ കോളേജിൻ്റെ പരിസരത്ത് പരിശോധന
നടത്തിയത്.

2nd paragraph

പിടികൂടിയ വാഹനം കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ വാഹനത്തിന്റെ ഉടമയുടെ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിന് പതിനെട്ടായിരം രൂപ പിഴ അടക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ശേഷം വാഹനം പഴയ രൂപത്തിൽ ആക്കി ആർസി ഹാജരാക്കാനും നിർദ്ദേശം നൽക്കിട്ടുണ്ട്. എഎംവിഐ സുരേഷ് കെ വിജയൻ, സജീഷ് മേലേപ്പാട്ട് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ‌ഓണാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.