മിസ്രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം; പുന രുദ്ധാരണം പൂർത്തിയായി

പൊന്നാനി: നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യമുള്ള പൊന്നാനിയിലെ മിസ്രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം. പൈതൃക സംരക്ഷണ പദ്ധതിയായ മുസ്‍രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 85 ലക്ഷം രൂപ ചെലവഴിച്ച്‌ പള്ളിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം ജൂണ്‍ 10ന് വൈകീട്ട് 4.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

സാമൂതിരി രാജാവിന്റെ നാവികസേനയുടെ ആസ്ഥാനമായിരുന്ന പൊന്നാനിയില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സാമൂതിരിയുടെ കുഞ്ഞാലി മരയ്ക്കാര്‍ സൈന്യത്തെ സഹായിക്കാനായി ഈജിപ്തില്‍നിന്ന് സൈന്യം വന്നിരുന്നുവെന്നും അവര്‍ക്കായി 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് മിസ്രി പള്ളിയെന്നുമാണ് ചരിത്രകാരൻമാര്‍ അഭിപ്രായപ്പെടുന്നത്.

500 വര്‍ഷം പഴക്കമുള്ള പള്ളിക്ക് കാലപ്പഴക്കത്താല്‍ തകര്‍ച്ച നേരിട്ടതോടെ പുതുക്കിപ്പണിയുന്നതിനായി മുൻഭാഗം പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍, പഴമയും പൈതൃകവും നിറഞ്ഞ ചരിത്രശേഷിപ്പിനെ അതേ രീതിയില്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെ അന്നത്തെ സ്‌പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ വിഷയത്തില്‍ ഇടപെടുകയും പള്ളിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയുമായിരുന്നു.

പള്ളിയുടെ തനതായ ശൈലിക്ക് അനുയോജ്യമായ രീതിയിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആരാധനാകേന്ദ്രമെന്നതിനോടൊപ്പം സ്വാതന്ത്ര്യസമരത്തിന്റെയും സംസ്കാര സമന്വയത്തിന്റെയും അടയാളം കൂടിയാണ് മിസ്രി പള്ളി