Fincat

കേരളത്തില്‍ തീവ്രവാദ ആക്രമണം തുടര്‍ച്ചയാകുന്നതിന് കാരണം സര്‍ക്കാരിന്റെ പരാജയമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

1 st paragraph

എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലും അതിന് ശേഷം പ്രതി സംസ്ഥാനം വിട്ടതിലും പൊലീസിന് വീഴ്ചയുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പിണറായി സര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. തീവ്രവാദ ശക്തികളോടുള്ള സര്‍ക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ കേരളം വലിയ അപകടത്തിലേക്കാവും പോവുകയെന്ന് ഉറപ്പാണ്. ഗുണ്ടകളും ക്രിമിനലുകളും മാഫിയകളും അഴിഞ്ഞാടുമ്ബോഴാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്ത് നടക്കുന്നത്.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ബോംബ് സ്ഫോടനങ്ങള്‍ നടക്കാത്തതിന് കാരണം അവിടത്തെ ഭീകരവിരുദ്ധ സേന പുലര്‍ത്തുന്ന ജാഗ്രതയും കേന്ദ്ര ഏജൻസികളുമായുള്ള

2nd paragraph

കോര്‍ഡിനേഷനുമാണ്. എന്നാല്‍ സംസ്ഥാനത്ത് അങ്ങനെയൊരു ഏകോപനം നടക്കുന്നില്ല. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ ഭരിക്കുമ്ബോള്‍ കേരളത്തിന്റെ സുരക്ഷയില്‍ ജനങ്ങള്‍ ആശങ്കയുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.