Fincat

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് 2023-24 അധ്യായന വർഷത്തില്‍ വിദേശ സർവ്വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം,പി.എച്ച്‌.ഡി കോഴ്‌സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വരെ നീട്ടി.

1 st paragraph

വിദേശ ഉപരി പഠനത്തിനായി വിദ്യാർഥികള്‍ ഇന്ത്യയിലെ ദേശസാല്‍കൃത- ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോണ്‍ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്.

സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികള്‍ക്കാണ് സ്‌കോളർഷിപ്പിന് അർഹത. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുളള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും.

2nd paragraph

ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗില്‍ ഉള്‍പ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷൻ നേടുന്ന വിദ്യാർഥികള്‍ക്കു മാത്രമേ സ്‌കോളർഷിപ്പിന് അർഹതുയുണ്ടാകു. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് കോഴ്‌സ് കാലാവധിക്കുളളില്‍ പരമാവധി 5,00,000 രൂപ സ്‌കോളർഷിപ്പ് അനുവദിക്കും.

ഒറ്റത്തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090, ഇ-മെയില്‍: scholarship.dmw@gmail.com