Fincat

താലൂക്ക് ഓഫീസ് അസിസ്റ്റന്റ്, കൈക്കൂലി വാങ്ങിയത് 10000; 7 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: കൈക്കൂലി കേസില്‍ പിടിയിലായ തിരുവല്ല താലൂക്ക് ഓഫീസിലെ അറ്റൻഡര്‍ പി വിൻസിക്ക് ഏഴ് വര്‍ഷം കഠിനതടവ്.45000 രൂപ പിഴ അടക്കാനുമാണ് കോടതി വിധി. പതിനായിരം രൂപ വാങ്ങിയ കേസിലാണ്, തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട ജില്ലയിലെതിരുവല്ല താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്ററായിരുന്ന വിൻസി.

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച്‌ സർവ്വേ നമ്ബർ ക്രമപ്പെടുത്തി നല്‍കുന്നതിനാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 2014 നവംബർ 18-നാണ് കൈക്കൂലി വാങ്ങവെ കയ്യോടെ വിൻസിയെ പിടികൂടിയത്. വിജിലൻസ് കേസില്‍ വിൻസി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന എം എൻ രമേശാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉള്‍പ്പെടെ ആകെ 7 വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍പറയുന്നു. പ്രതിയെ റിമാൻ ചെയ്ത് ജയിലിലടച്ചു.

2nd paragraph

പത്തനംതിട്ട വിജിലൻസ് ഡി വൈ എസ് പി യായിരുന്ന കെ ബൈജു കുമാർ അന്വേഷണം നടത്തിയ കേസില്‍പത്തനംതിട്ട വിജിലൻസ് ഡി വൈഎസ്പി യായിരുന്ന പിടി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാർ എല്‍ ആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലൻസിന്റെ ടോള്‍ ഫ്രീ നമ്ബരായ 1064 എന്ന നമ്ബരിലോ 8592900900 എന്ന നമ്ബരിലോ വാട്സ് ആപ് നമ്ബരായ 9447789100 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.