വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന

കൊച്ചി: വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. കുഴുപ്പിള്ളി തച്ചാട്ടു തറ ജയ (47) യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളാണ് സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചിരിക്കുന്നത്.

ഒളിവിലുള്ളത് ഇവരുടെ അടുത്ത ബന്ധുവും ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായതുമായ പ്രിയങ്കയുടെ ഭർത്താവ് സജീഷ്, ക്വട്ടേഷൻ സംഘത്തിലെ മറ്റ് മൂന്ന് പേർ എന്നിവരാണ്. ലഭിച്ചിരിക്കുന്ന വിവരം സജീഷിന്‍റെ പക്കല്‍ ധാരാളം പണം ഉള്ളതായാണ്. ഇതിനു കാരണം വാഹനാപകടത്തില്‍ ഭാര്യാ സഹോദരൻ മരിച്ച വകയില്‍ നല്ലൊരു തുകയും ഇയാള്‍ കൈക്കലാക്കിയിരുന്നതാണെന്നാണ് സൂചന. അരൂർ, കുമ്ബളം മേഖലയിലുള്ളവരാണ് ക്വട്ടേഷൻ ടീമുകള്‍ എന്നാണ് വിവരം.