കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം.ഒമ്ബതില്‍ ആറ് സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഒരു സീറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രിൻസിപ്പല്‍ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. 9 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ജനറല്‍ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാർ ജയിച്ചത്. വോട്ടെണ്ണല്‍ കോടതി വിധിപ്രകാരം പിന്നീട് നടത്തിയാല്‍ മതിയെന്ന വിസിയുടെ തീരുമാനത്തിനെതിരെ രാവിലെ ഇടത് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. പിന്നീട് ഹൈക്കോടതി തന്നെ വോട്ടെണ്ണല്‍ നടത്താൻ നിർദ്ദേശിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.