ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ഇടുക്കി ഡിസി സ്ക്വാഡിലെ അംഗങ്ങള്‍, ഉടുമ്ബൻ ചോല എക്സൈസ് എന്നിവർ ചേർന്നായിരുന്നു ലഹരി വേട്ട.

രാജാക്കാട് കള്ളിമാലിക്കരയില്‍ സുരേഷ് ആർ എന്നയാളെ 1.4 കിലോഗ്രാം കഞ്ചാവ് സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ രാജാക്കാട് ആനപ്പാറ ഉണ്ടമലക്കരയില്‍ സൈബു തങ്കച്ചൻ എന്നയാള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് 12.38 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ വാറ്റ് ചാരായം, 150 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങള്‍, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ് വാഹനത്തില്‍ പതിക്കുന്ന വ്യാജ നമ്ബർ പ്ലേറ്റുകള്‍ എന്നിവയും എക്സൈസ് കണ്ടെടുത്തു.

സൈബു തങ്കച്ചൻ ഒളിവിലാണ്. പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വില്ലേജ് ഓഫീസറിന്റെയും, പഞ്ചായത്ത് മെമ്ബറിന്റെയും സാന്നിധ്യത്തില്‍ വീട് തുറന്നാണ് പരിശോധന നടത്തിയത്. പ്രതി സൈബു തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനില്‍ 10.5 കിലോഗ്രാം ഹാഷിഷ് ഓയില്‍ കേസിലെ പ്രതിയാണ്.

ഉടുമ്ബഞ്ചോല സർക്കിള്‍ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ നേതൃത്വത്തില്‍ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ് കുമാർ ബി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനീഷ് കുമാർ ടി. എ , ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്‌ക്വാഡിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ എൻ, ലിജോ ജോസഫ്, സിവില്‍ എക്സൈസ് ഓഫീസർമാരായ ലിജോ ജോസഫ്, ഷോബിൻ മാത്യു, ആല്‍ബിൻ ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സിമി ഗോപി, ഉടുമ്ബഞ്ചോല എക്സൈസ് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സിജു പി ടി, പ്രകാശ് , പ്രിവന്റിവ് ഓഫീസർ ഗ്രേഡ് രതീഷ് കുമാർ എം ആർ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു ജോസഫ്, നാസർ പി വി എന്നിവർ റെയ്ഡില്‍ പങ്കെടുത്തു.