14-കാരിയെ പലപ്പോഴായി പീഡിപ്പിച്ചു, ഭിന്നശേഷിക്കാരനായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: ബന്ധുവും 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ ജോക്കബ് ജോണ്‍ മകൻ റജി ജേക്കബിന് 70 വര്‍ഷം തടവ്.കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ മൂന്നര വർഷം അധിക കഠിന തടവുമാണ് ശിക്ഷ. പത്തനംതിട്ട പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ആണ് വിധി പ്രസ്താവിച്ചത്.

2022 കാലയളവിലെ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. അംഗപരിമിതിമൂലം സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിവില്ലാത്ത പ്രതി മൈനറായ പെണ്‍കുട്ടിയോട് ശാരീരികമായി സഹായം തേടി വന്നിരുന്ന വേളയിലാണ് ലൈംഗിക അതിക്രമങ്ങള്‍ നടന്നിരുന്നത്.

പ്രതി തൻ്റെ മുച്ചക്ര വണ്ടിയില്‍ പെണ്‍കുട്ടിയെ കയറ്റി കൊണ്ടു പോകുന്ന വേളയിലും ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ ലൈംഗികാതിക്രമം നടത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണ ചുത തല കോയിപ്പുറം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വി. സജീഷ് കുമാറാണ് നടത്തിയത്.