Fincat

വിശാലമായ ഗോഡൗണ്‍, മിക്കവാറും മിനറല്‍ വാട്ടറും ബിസ്കറ്റുമെത്തും, പരിശോധനയില്‍ പിടിച്ചത് 4 കോടിയുടെ പുകയില ഉത്പന്നം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴില്‍ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മിനറല്‍ വാട്ടറിൻെറ കച്ചവടത്തിൻെറ മറവിലാണ് ഗോഡൗണ്‍ വാടകക്കെടുത്താണ് നിരോധിത ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതിന് പിന്നില്‍. ലഹരിവസ്തു സൂക്ഷിച്ചിരുന്നതില്‍ വഞ്ചിയൂർ സ്വദേശി ഷിജുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അഴൂർ തെറ്റിച്ചിറയിലാണ് വിശാലമായ ഗോഡൗണ്‍.

1 st paragraph

എട്ടുമാസം മുമ്ബാണ് വഞ്ചിയൂർ സ്വദേശി ഷിജുവിൻെറ പേരില്‍ ഗോഡൗണ്‍ വാടക്കെടുത്തത്. നാട്ടുകാരുടെയും യൂണിയൻകാരുടെയും ശ്രദ്ധ തെറ്റിക്കാനാണ് മിനറല്‍ വാട്ടറിന്റെയും ബിസ്ക്കറ്റിന്റെയും ലോഡ് ഇറക്കിയത്. യൂണിയൻകാരുടെയും നാട്ടുകാരുടെയും ശ്രദ്ധ കുറഞ്ഞു തുടങ്ങിയതോടെ മിനറല്‍ വാട്ടറിൻെറ മറവില്‍ നിരോധിത ഉള്‍പ്പന്നങ്ങള്‍ കടത്തികൊണ്ടുവന്നു. കർണാടകയില്‍ നിന്നും കടത്തികൊണ്ടുവരുന്ന നിരോധിത ഉല്‍പ്പന്നങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ച്‌ പല സ്ഥലങ്ങളിലായി വില്‍പന തുടങ്ങി.

തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് വില്‍പ്പന. സ്പെഷ്യല്‍ ഡ്രൈവിൻെറ ഭാഗമായി റൂറല്‍ ഷാഡോ സംഘം ഈ ഗോഡൗണ്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം നടത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തിയത്. 200 ചാക്കുകളിലായാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഗോഡൗണില്‍ നിന്നും കടകളിലേക്ക് ഉല്‍പ്പന്നങ്ങളെത്തിക്കാനും ഏജൻറുമാർ ഉണ്ടായിരുന്നു. ഗോഡൗണ്‍ വാടകക്കെടുത്ത ഷിജു മാത്രമാണ് പിടിയിലായത്. ഇതിന് പിന്നിലെ വൻ സംഘത്തെ ഇനിയും പിടികൂടാനുണ്ട്. റൂറല്‍ എസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറയിൻകീഴ് പൊലീസാണ് കേസെടുത്തത്

2nd paragraph