Fincat

സംശയം തോന്നി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 21 ലിറ്റര്‍ മാഹി മദ്യം; അറസ്റ്റില്‍

വടകര: കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാള്‍ പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്.കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്. മാഹിയില്‍ നിന്നും മദ്യം സ്കൂട്ടറില്‍ വില്‍പ്പനയ്ക്കായി കോഴിക്കോടേക്ക് കടത്തിക്കൊണ്ടുവരുമ്ബോഴാണ് ഇയാള്‍ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു.

1 st paragraph

വടകരയില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മിഥുൻ തോമസിനെ പിടികൂടുന്നത്. സംശയം തോന്നി സ്കൂട്ടറിന്‍‌റെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ 21 ലിറ്റർ മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ എത്തിച്ച്‌ വില്‍പ്പന നടത്താനാണ് ഇയാള്‍ മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ജയരാജൻ.കെ.എ യും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജയൻ.വി.സി, സിവില്‍ എക്സൈസ് ഓഫീസർമാരായ വിനീത്, മുഹമ്മദ്‌ റമീസ്.കെ, അഖില്‍.കെ.എം, വനിത സിവില്‍ എക്സൈസ് ഓഫീസർ തുഷാര.ടി.പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ.എ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം മാഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയില്‍ കടത്തിയ 140.25 ലിറ്റർ മാഹി മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. കന്യാകുമാരി സ്വദേശിയായ പുരുഷോത്തമൻ (60) എന്നയാളാണ് മദ്യ ശേഖരവുമായി പിടിയിലായത്.

2nd paragraph

വാഹന പരിശോധനക്കിടെ വടകര – മാഹി ദേശീയപാതയില്‍ കെ.ടി ബസാറില്‍ വെച്ച്‌ പുലർച്ചെയാണ് പുരുഷോത്തമനെയും ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ലോറിയില്‍ ഒളിപ്പിച്ച മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് പുരുഷോത്തമൻ പതിവായി ചരക്കുമായി എത്താറുണ്ടെന്നും, ചരക്ക് ഇറക്കി തിരിച്ച്‌ പോകുമ്ബോള്‍ സ്ഥിരമായി മദ്യം കടത്താറുണ്ടെന്നുംഎക്സൈസ് അറിയിച്ചു.