Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Monday, June 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • Crime
  • നിറത്തിന്‍റെ പേരില്‍ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍, പിടികൂടിയത് വിമാനത്താവളത്തില്‍ വെച്ച്‌
CrimemalappuramNews

നിറത്തിന്‍റെ പേരില്‍ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍, പിടികൂടിയത് വിമാനത്താവളത്തില്‍ വെച്ച്‌

Last updated Jan 20, 2025
Share

മലപ്പുറം:നിറത്തിന്‍റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റില്‍ മലപ്പുറം മൊറയൂർ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്.വിദേശത്തു നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിന്‍റേയും കുടുംബത്തിന്‍റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച്‌ ഭർതൃ മാതാവ് ചോദിച്ചു.

മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച്‌ ഒരു നൂറ്റമ്ബത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താൻ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാരും ആരോപിച്ചു.

2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെണ്‍കുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുല്‍ വാഹിദില്‍ നിന്നുണ്ടായത്. തുടർന്ന് പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

he was caught at the airportInsult on account of colour; The husband was arrested in the suicide of the newlywed
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

586 പേജുള്ള വിധിയില്‍ പൊലീസിന് അഭിനന്ദനം, സമര്‍ത്ഥമായി അന്വേഷിച്ചു; ജ്യൂസ് ചലഞ്ച് കൊലപാതക ശ്രമം തന്നെയെന്ന് കോടതി

Next Post

അമ്മയുടെ ഫോണ്‍ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു, ചികിത്സയിലിരുന്ന 52കാരൻ മരിച്ചു

You might also like More from author
malappuram

നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍…

market live

എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍

Cricket

പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട്…

kerala

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

Prev Next
Recent Posts
  • നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍ വീട്ടില്‍ വന്നു,കാത്തിരിക്കാൻ പറഞ്ഞു
  • എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍
  • പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് ഹിറ്റ്മാന്‍
  • നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു
  • യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.