ബ്രൂവറിയില്‍ പുതിയ വെളിപ്പെടുത്തലുമായി സതീശന്‍; മന്ത്രിയുണ്ടാക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവെന്നും സതീശഅഴിമതിയാരോപണം ശക്തമാക്കിയും പ്രതിപക്ഷം

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മാണശാല നിര്‍മ്മിക്കാന്‍ മന്ത്രി ഉയര്‍ത്തിയ ചീട്ടുകൊട്ടാരം തകര്‍ന്നു. മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മദ്യ നിര്‍മാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജല അതോറിറ്റിക്ക് നല്‍കിയ അപേക്ഷയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മദ്യ നയം മാറുന്നതിനു മുമ്പ് കമ്പനിയുമായി ഡീല്‍ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ മദ്യം നയം മാറ്റിയത്. സര്‍ക്കാര്‍ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐ ഒ സി അനുമതി ലഭിച്ചിട്ടില്ല.

2023ല്‍ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് കമ്പനി കത്ത് നല്‍കി. സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് കമ്പനി ആരംഭിക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു. 2023 ജൂണ്‍ 16നാണ് കമ്പനി വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കിയത്. അതേദിവസം തന്നെ വാട്ടര്‍ അതോറിറ്റി മറുപടി നല്‍കി. 2023ല്‍ കേരളത്തില്‍ മദ്യനിര്‍മാണ ശാല തുടങ്ങാന്‍ കമ്പനി ഐഒസിയിലും അപേക്ഷ നല്‍കി.കമ്പനിയും എക്‌സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു.