തലസ്ഥാനത്ത് കനത്ത മഴയും മിന്നലും, മുക്കാല്‍ മണിക്കൂറില്‍ 65 മില്ലിമീറ്റര്‍, രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു.മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചിവിട്ടു. തമ്ബാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ആശമാർ മഴയില്‍ നനഞ്ഞുകുളിച്ചു.

45 മിനിറ്റില്‍ 65 മില്ലി മീറ്റർ മഴയാണ് പെയ്തത്. മാർച്ച്‌ 22 വരെ സംസ്ഥാനത്ത് വേനല്‍മഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ പെയ്തിരുന്നു. പലയിടത്തും നാശനഷ്ടവുമുണ്ടായി.