ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച്‌ മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്, മോഷ്ടാവ് പിടിയില്‍


തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച്‌ മോഷണം നടത്തിയ പ്രതി പിടിയില്‍.പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്ബില്‍ വീട്ടില്‍ വിബിനാണ്(24) പിടിയിലായത്.

വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഫിംഗർ പ്രിന്റ് വ്യക്തമായി തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കേസില്‍ പെട്ട പ്രതി ആലുവ പോലീസിന്റെ പിടിയിലായത്.

തുടർന്നാണ് പ്രതിയെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്. അഡീഷണല്‍ ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ക്ഷേത്രത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി