Fincat

കാലുകളും തോളും തടവിക്കുന്ന കണക്ക് അധ്യാപകന്‍; സ്വകാര്യ ഭാഗത്തും പിടിപ്പിച്ചു, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അധ്യാപകനെതിരെ വീണ്ടും പോക്‌സോ കേസ്

 

പോക്‌സോ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അധ്യാപകനെതിരെ പുതിയ കേസ്. കഴിഞ്ഞയാഴ്ചയെടുത്ത പോക്‌സോ കേസില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ അധ്യാപനാണ് രണ്ടാമതും പോക്‌സോ കേസില്‍ പ്രതിയായത്. ജയിലിലെത്തി ആറന്മുള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കിടങ്ങന്നൂര്‍ ജംഗ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ കിടങ്ങന്നൂര്‍ കാക്കനാട്ട് പുതു പറമ്പില്‍ വീട്ടില്‍ അലക്‌സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്‌സാണ്ടര്‍ ( 62) ആണ് അറസ്റ്റിലായത്. മെഴുവേലി സ്വദേശിയായ 13 കാരന്റെ മൊഴിപ്രകാരമാണ് ആറന്മുള പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. 28ന് വൈകിട്ട് നാലരയ്ക്കാണ് ഇരുവരോടും ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

ഇവിടെ പഠിക്കുന്ന മറ്റൊരു 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30നാണ് ആദ്യ പോക്‌സോ കേസ് എടുത്തത്. പ്രതിയെ ഉടനടി ആറന്മുള പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചുവരികയുമാണ്. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും, കുട്ടികളുടെ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു.

ഇയാള്‍ തന്റെ കാലുകളും തോളും കുട്ടികളെകൊണ്ട് തടവിപ്പിക്കുക പതിവായിരുന്നെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇനി വയ്യെന്ന് പറഞ്ഞു കുറേക്കഴിഞ്ഞു കൈകള്‍ പിന്‍വലിച്ചപ്പോഴാണ് ലൈംഗികമായി വിദ്യാര്‍ത്ഥികളെ ഇയാള്‍ കൈകാര്യം ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ ആറന്മുള പൊലീസ് ഇന്നലെ ഫോര്‍മല്‍ അറസ്റ്റ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.