കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച കേസ്: മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ അബിൻ (19), കട്ടയ്ക്കോട് സ്വദേശിയും പാല്‍ വണ്ടി ഓടിക്കുന്നയാളുമായ അനുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്.

കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയില്‍ ബസ് കത്ത് നില്‍ക്കുമ്ബോള്‍ വിദ്യാർത്ഥികളെ പ്രതികള്‍ മർദ്ദിച്ചത്. സംഭവത്തില്‍ ഒന്നാം പ്രതി കട്ടയ്‌ക്കോട്, നാടുകാണി, ബിബി ഭവനില്‍ അഭിഷേക് (19) ആണ് ഇന്നലെ പൊലീസിന്റെ പിടിയിലായി. ഒളിവില്‍ പോയ കൂട്ട് പ്രതികള്‍ മൂന്നു പേരാണ് ഇപ്പോള്‍ പിടിയിലായത്. കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ (24) ആയി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.

കഴിഞ്ഞ 27 ന് വൈകുന്നേരം കോളേജ് കഴിഞ്ഞ് കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയില്‍ ബസ് കത്ത് നില്‍ക്കുമ്ബോള്‍ ആണ് ആർ പി എം (കിക്മ) കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവരെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.