ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി

റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലില്‍ അസീം സിദ്ധീഖിെൻറ (48) മൃതദേഹം നാട്ടിേലക്ക് കൊണ്ടുപോയി.തിങ്കളാഴ്ച രാവിലെ 11.15ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം വൈകീട്ട് ഏഴിന് നെടുമ്ബശ്ശേരിയിലെത്തി. റിയാദില്‍നിന്ന് സഹോദരൻ അജീം, ബന്ധു നിയാസ് എന്നിവർ അനുഗമിച്ചു. ചൊവ്വാഴ്ച രാവിലെ സുബഹി നമസ്കാരാനന്തരം കോട്ടയം നീലിമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. നാട്ടിലേക്ക് കൊണ്ടുപോകും മുമ്ബ് ഞായറാഴ്ച വൈകീട്ട് ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ റിയാദിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തതായി ബന്ധു ഷാജി മഠത്തില്‍ അറിയിച്ചു. 20 വർഷമായി പ്രവാസിയായ അസീം റിയാദില്‍ കുടുംബസമേതമാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ കമ്ബനി ജീവനക്കാരനായ അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്ബാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടില്‍ പോയി വന്നത്. ഭാര്യ: മുഅ്മിന, മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാർ. പിതാവ്: സിദ്ധീഖ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങള്‍ പൂർത്തീകരിക്കാൻ സഹോദരൻ അജീമിനോടൊപ്പം സുരേഷ്, സിദ്ധീഖ് തുവ്വൂർ, നിയാസ്, ബിലാല്‍, സാജ് എന്നിവർ രംഗത്തുണ്ടായിരുന്നു.