ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും.

മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന്‍ കാരേരി പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആനപ്പാറയില്‍ നിന്ന് വിജയിച്ച എൽഡിഎഫിലെ മനോഹരനെ തേടി പ്രസിഡന്‍റ് സ്ഥാനമെത്തുന്നത്.

 

 

 

14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിനു എട്ടും എല്‍.ഡി.എഫിനും ആറും സീറ്റുകൾ വീതമാണ് ലഭിച്ചത്. പഞ്ചായത്ത് രൂപീകരിച്ച്‌ 41 വര്‍ഷത്തിനുശേഷമാണ് ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന ചാലിയാറിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരാൾ വരുന്നത്. കഴിഞ്ഞതവണ സീറ്റുകള്‍ തുല്യമായതോടെ നറുക്കെടുപ്പില്‍ ഭരണം എല്‍.ഡി.എഫിനായിരുന്നു.