മൃതദേഹം ലഭിച്ചില്ല, ഇന്നത്തെ തിരച്ചിൽ അവസാനിച്ചു.

നാളെ കാലത്ത് എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

എടപ്പാൾ: സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പന്താവൂർ സ്വദേശി ഇർഷാദിൻ്റ മൃതദേഹം ഇന്ന് കണ്ടെത്താൻ സാധിച്ചില്ല.

പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറു മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തിരച്ചിലിന് പ്രതികൂലമായി മാറിയത്. പോലീസും, ഫയർഫോഴ്സും, തൊഴിലാളികളും ഏകദേശം ആറ് മണിയോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

കൊട്ട കണക്കിന് മാലിന്യമാണ് കിണ്ണിൽ നിന്നും പുറത്തേക്കെടുത്തത്. ഇനിയും മാലിന്യക്കൂമ്പാരം കരക്കെത്തിക്കാൻ സാധിച്ചാൽ മൃതദേഹം ലഭിക്കുമെന്നാണ് നിഗമനം.

പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി ഇർഷാദിനെ കൊലപ്പെടുത്തിയ പ്രതികളായ സുഭാഷ്, എബിൻ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കി.

മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളും പ്രതീക്ഷയോടെ വൈകുന്നേരം വരെ കിണറിൻ്റെ പരിസരത്ത് കാത്തു നിന്നു.