കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്താൻ ജീവൻ പണയം വെച്ച് കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപെടുത്തിയ റാഫിയാണ് താരം

തിരൂർ: തെക്കൻ അന്നാര സ്വദേശിനി ഓവും കുന്നത്ത് മണികണ്ഠന്റെ ഭാര്യ സുമതിയെയാണ് രക്ഷപെടുത്തിയത്. കിണറ്റിൽ നിന്ന് വെള്ളം കോരാൻ വന്നപ്പോൾ കാൽ വഴുതി കിണറ്റിൽ വീണതാണ് യുവതി. അന്നാര സ്വദേശി വെള്ളാം പറമ്പിൽ മുഹമ്മദ് റാഫിയാണ് രക്ഷിച്ചത്.

സംഭവം നാട്ടുകാർ പറയുന്നത് ഇങ്ങനെ

സ്ത്രീകൾ കിണറ്റിലേക്ക് നോക്കി അലമുറയിട്ടു കരയുബോൾ സമീപത്തുണ്ടായിരുന്ന റാഫി കിണറ്റിലേക്ക് എടുത്തു ചാടി കിണറ്റിൽ വീണ് കിടക്കുകയായിരുന്ന സ്ത്രീയെ വെള്ളത്തിന് മുകളിലേക്ക് ഉയർത്തി പിടിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി ഗവ: ആശുപത്രിയിൽ എത്തിച്ചു. തിരൂർ ഫയർഫോഴ്സ് എത്തുന്നതിനു മുമ്പ് തന്നെ യുവതിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞു. വെള്ളം കൂടുതൽ ഉണ്ടായിരുന്നു കിണറ്റിൽ. സുമതി ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തി.