എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു

യുവതി ഒളിച്ചോടിയ തൃശൂർ സ്വദേശി നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കിയ കേസിലെ പ്രതി

തിരൂർ: എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചു ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്, ജേഷ്ഠൻ റിഫീഖ്, എന്നിവർ നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടു സ്നേഹം നടിച്ചു സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ഒളിവിൽ പോയ ഹാരിസിനെ പിടികൂടാനായിട്ടില്ല.

കുട്ടിയെ പേക്ഷിച്ചും സ്വർണ്ണാഭരണം കവർന്നതുമാണ് ഇവർക്കെതിതിരെയുള്ള കേസ്. ഹാരിസും കേസിൽ പ്രതിയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. തിരൂർ സി.ഐ ടി.പി ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത യുവതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.