സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

മലപ്പുറം: സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. മുപ്പത്തഞ്ചു വര്‍ഷം ലബനോണിലെ ജീവിതത്തിനു ശേഷം നാലു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലപ്പുറം ചെട്ടിപ്പടി സ്വദേശി അരിയല്ലൂര്‍ ചെട്ടിച്ചിവീട്ടില്‍ ദേവദാസന്‍(72 )ആണ് മരിച്ചത്.


35വര്‍ഷം നാട്ടിലുള്ള കുടുംബവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ശേഷം നാട്ടില്‍ തിരിച്ചു വന്ന ദേവദാസന്‍ ഇന്ന് പുലര്‍ച്ചെയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനുമുമ്പില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചത്. ശേഷം നാലുവര്‍ഷം മുന്‍പ് നാട്ടില്‍ എത്തിയപ്പോള്‍ ഭാര്യയും മക്കളും ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയെങ്കിലും സ്വന്തം വീട്ടുകാര്‍ ഏറ്റെടുത്തിരുന്നു. അവസാനം മൂന്നുവര്‍ഷം മുമ്പ് സഹോദരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ച അതേ സ്ഥലത്ത് ദേവദാസനും ഇന്ന് ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന ദേവദാസനെ തേടി എംബസിയുമായി ബന്ധപെട്ടിട്ടും ആളെ കണ്ടുകിട്ടിയിരുന്നില്ല. . അങ്ങിനെയാണ് നാലുവര്‍ഷം മുന്‍പ് നാട്ടില്‍ എത്തിയത്. സ്വന്തം വീട്ടുകാര്‍ അദ്ദേഹത്തെ സ്വീകരിച്ചെങ്കിലും ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയാണുണ്ടായത്. ഒരു മകളും ഒരു മകനും ഉണ്ട് . പരപ്പനങ്ങാടി പോലീസ് സ്ഥലത്തുവന്നു മൃതദേഹം പോസ്റ്റുമോട്ടത്തിനയച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് ദേവദാസിന്റെ ഒരു സഹോദരന്‍ അനില്‍കുമാര്‍ ഇതേ സ്ഥലത്തുതന്നെ ട്രെയിന്‍ തട്ടി മരിച്ചത്.
ഭാര്യ : അംബിക. മകള്‍ : സിനി. മകന്‍ : ഷിനോയ്