കന്നട സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു; വിടവാങ്ങുന്നത് അച്ഛൻ രാജ്കുമാറിന്റെ വഴിയേ സിനിമയിൽ എത്തിയ മകൻ

ബംഗളൂരു: കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. നേരത്തെ നടൻ റഹ്മാൻ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. റെസ്റ്റ് ഇൻ പീസ് മൈ ഡിയർ എന്നാണ് റഹ്മാന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.

കനഡയിലെ സൂപ്പർതാര പരിവേഷമുള്ള നടനാണ് പുനീത്. അരാധകർ ആശുപത്രിയിലേക്ക് തടിച്ചു കൂടുകയാണ്. ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിലായിരുന്നു നടൻ. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ആശുപത്രിയിൽ എത്തി. അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവത്രെ. എന്നാൽ രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടൻ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മിൽ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാൽപ്പത്തിയാറുകാരന്റെ മരണം കന്നഡ സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചിട്ടുണ്ട്.

യാതൊരു തര ആരോഗ്യ പ്രശ്നങ്ങളും പിനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായ പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമാണ്. പെട്ടന്നുള്ള വാർത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. കന്നടയിലെ പ്രശസ്ത രാജ്കുമാർ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാർ. അച്ഛൻ രാജ്കുമാറിന്റെ പാരമ്പര്യം പിൻതുടർന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത്.

മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്‌കാരം നേടിയ പുനീതിന് കന്നട സിനിമാ ലോകം ഇരു കൈയും നീട്ടി സ്വീകരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉൾപ്പടെ നിരവധി ഫിലിം ഫെയർ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടി. അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമായിരുന്നു പുനീത്.

27 ചിത്രങ്ങളിൽ അദ്ദേഹം ഒരു പ്രധാന നടനായിരന്നു. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.

അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് പുനീത്. 2012 ൽ ‘ഹു വാണ്ട്‌സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാഡ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം തിളങ്ങി