കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിൽ 22 വർഷത്തിന് ശേഷം പ്രതി പിടിയിൽ


മലപ്പുറം: അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായ ക്ഷേത്ര പൂജാരിയെ 22 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ട്പോയ കേസിലാണ് ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയാണ് (64 ) പിടിയിലായത്.

ഇയാൾ 1999 ൽ മലപ്പുറം കുറ്റിപ്പുറം കടകശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. ഇയാളുടെ സഹായിയായ അളിയൻ ഹരികുമാർ നമ്പൂതിരി തിയ്യത്ത് ഇല്ലം കല്ലറ കോട്ടയം ജില്ല എന്നയാൾ കുറ്റിപ്പുറത്ത് നിന്നും അന്യമതസ്ഥയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായിരുന്നു ഇയാൾ.

കേസ് പിന്നീട് തീർന്നെങ്കിലും ഇവിടെ നിന്നും പോയ ഇയാൾ കോടതിയിൽ ഹജരാകാതെ നടക്കുകയായിരുന്നു. മറ്റ് ജില്ലകളിൽ അമ്പലങ്ങളിലെ ശാന്തിക്കാരനായ ഇയാളെ കണ്ടെത്താൻ പൊലീസിനും കഴിയാതെ വന്നതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പിടിക്കിട്ടാപുള്ളികളെ പിടികൂടാനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഇയാൾ ഇടുക്കിയിൽ നിന്ന് പിടിയിലായത്. സി.പി. ഒമാരായ നിഷാദ് അലക്സ്.