തേഞ്ഞിപ്പാലത്ത് തേനീച്ചയുടെ കുത്തേറ്റ് 70കാരന്‍ മരിച്ചു


തേഞ്ഞിപ്പലം: മലപ്പുറം കൊളത്തോട് വെള്ളായിപ്പാടത്ത് പുല്ലരിയവെ മൂന്നാഴ്ച മുമ്പ് തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. നെച്ചി നാത്തിലെ കണ്ടാരം പൊറ്റ വേലായുധന്‍ 66 ആണ് മരിച്ചത്.

തേനീച്ചക്കൂട് പരുന്ത് റാഞ്ചി വേലായുധന്റെ തലയിലിട്ടു. തുടര്‍ന്ന് തേനീച്ചകള്‍ അദ്ദേഹത്തെ അക്രമിച്ചു. കരച്ചില്‍ കേട്ടെത്തിയ കൊളത്തല എലുമ്പന്‍ (70) ഓലച്ചൂട്ട് കത്തിച്ച് നല്‍കി. എലുമ്പനും കുത്തേറ്റു.രക്ഷയില്ലാതെ ഇരുവരും കിണറില്‍ ചാടി മുങ്ങി കരയ്ക്ക് കയറി.

വേലായുധനെ വീട്ടുകാര്‍ ചേളാരിയിലും തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും എത്തിച്ചു. പരിശോധനയില്‍ അന്ന് കുഴപ്പം കണ്ടില്ല. വീട്ടിലേക്ക് മടങ്ങി. ഇന്ന് വീണ്ടും അസ്വസ്ഥതയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ നെഞ്ചിനകത്ത് പഴുപ്പ് സ്ഥിരീകരിച്ചു. തേനീച്ചകുത്തിയതാണ് പ്രശ്‌നം. വൈകാതെ മരിച്ചു. പരുക്കേറ്റ എലുമ്പന് ശാരീരിക പ്രശ്‌നമൊന്നുമില്ല.