Main Banner

ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ ബോധം കെടുത്തി കവർച്ച നടത്തിയ കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി : ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പു (33) നെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും , സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കുംസംഘവും അറസ്റ്റ് ചെയ്തത്.

അങ്ങാടിപ്പുറത്തുള്ള ബാറിൽ നിന്നും പരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായ യുവാവിൻറെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽ നിന്നും പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും യുവാവിൻെറ മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു. പ്രതിയെ പെരുമ്പാവൂരിൽ നിന്നുമാണ് കസ്റ്റഡയിൽ എടുത്തത്.

1 st paragraph

പ്രതി ഇതിനു മുമ്പും സമാന രീതിയിൽ പല കളവു കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അബ്ദുൽഅസീസ്, സിവിൽ പോലീസ് ഓഫീസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.

2nd paragraph