Fincat

ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, അവസാനിപ്പിച്ചത് 23 വർഷത്തെ കരിയർ

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ മതിയാക്കുന്നതായി അറിയിച്ചത്. ഐപിഎൽ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ സജീവമായിരുന്നു.

1 st paragraph

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്ക് എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.’ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. ഭാജി എന്ന വിളിപ്പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.

2nd paragraph

പഞ്ചാബിലെ ജലന്ധർ സ്വദേശിയായ ഹർഭജൻ 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്.

1998-ല്‍ ഷാര്‍ജയില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ യു.എ.ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.

2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ഹര്‍ഭജന്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
2011ൽ ലോകകപ്പും 2007ൽ ട്വന്റി-20 ലോകകപ്പും നേടിയ ടീമിലും ഹർഭജൻ അംഗമായിരുന്നു.