Fincat

കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു

തൃശൂർ: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ച് ആദ്യ ഫയലിൽ ഒപ്പ് രേഖപ്പെടുത്തി. തൃശൂർ താലൂക്ക് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലാണ് ജോലി. എംകോം ബിരുദധാരിണിയാണ് ശ്രീലക്ഷ്മി. മന്ത്രി കെ രാജൻ, കളക്ടർ ഹരിത വി കുമാർ എന്നിവരും ഓഫീസിൽ എത്തിയിരുന്നു.

1 st paragraph

ജോലി സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ആഴ്ച സൈനികക്ഷേമ വകുപ്പ് പുറത്തുവിട്ടിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിയമന ഉത്തരവ് ലഭിച്ചതോടെയാണ് ഇന്ന് ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. അപകടമുണ്ടായി ഒരാഴ്ചയ്ക്കകം തന്നെ പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. തൃശൂർ പുത്തൂരിലെത്തിയാണ് ഇതിന്റെ ഉത്തരവ് മന്ത്രി ശ്രീലക്ഷ്മിക്ക് നൽകിയത്.

2nd paragraph

യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ മരണമടഞ്ഞ സൈനികരുടെ ആശ്രിതർക്കാണ് സാധാരണ ജോലി നൽകാറെങ്കിലും കൂനൂർ അപകടത്തിൽ പ്രത്യേക പരിഗണനയോടെയാണ് സർക്കാർ ജോലി നൽകിയത്.