Fincat

ഹൈവേയിൽ കുഴൽപ്പണം കവർച്ച ചെയ്ത മുഖ്യപ്രതിയെ പിടികൂടി

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം ഹൈവേയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടി. സംഘത്തലവൻ എറണാംകുളം അങ്കമാലി സ്വദേശി പള്ളിപ്പാടത്ത് മിഥുൻ ഡിക്സണെയാണ് (39) പ്രത്യേക അന്വേഷണ സംഘം തൃശൂർ മാളയിൽ നിന്നും ഇന്നലെ പുലർച്ചെ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.

1 st paragraph

2021 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. രാവിലെ പണവുമായി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ വ്യാജ നമ്പർ ഘടിപ്പിച്ച രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിറുത്തി കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രണ്ട് മാസം മുൻപ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശീകളായ ശ്രയസ്, മിഥുൻ എന്നിവരെ അറസ്റ്റു ചെയ്യുകയും കവർച്ചയ്ക്കെത്തിയ വാഹനം കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ സംഘത്തലവൻ സംസ്ഥാനത്തിനകത്തും പുറത്തും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാളുടെ പേരിൽ വയനാട് ബത്തേരിയിൽ കവർച്ചാ കേസും എറണാകുളത്ത് കഞ്ചാവ് കടത്തിയതിനും ഉൾപ്പെടെ നിരവധി കേസുകൾ നിലവിൽ ഉണ്ട്.

2nd paragraph

കഞ്ചാവ് കടത്തിന് പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് വിവിധ കേസുകളിൽ ഉൾപ്പെട്ട ആളുകളെ സംഘടിപ്പിച്ച് കവർച്ചാ സംഘത്തിന് രൂപം കൊടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പാലം ഇൻസ്പക്ടർ എൻ.ബി ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം എസ്.ഐ സംഗീത് പുനത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.