Main Banner

പൊന്നാനിയിൽ നിന്നും പെൺകുട്ടിയെ കൊണ്ടുപോയത് പലയിടങ്ങളിൽ… നിരന്തര പീഡനവും, പ്രാപൂർത്തി ആയിട്ടില്ലെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, മൊബൈൽ ഫോൺ ഉപയോഗിക്കാതെയുള്ള ആശയ വിനിമയം!!

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെുള്ള പീഡനം വർധിച്ചു വരുന്നതായാണ് വാർത്തകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽ‌കിയയാണ് പലപ്പോഴും പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത്. പെൺകുട്ടികൾക്ക് പ്രണയിതാവിനോടുള്ള വിശ്വാസം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
​പെൺകുട്ടി നാടുവിട്ടു
കഴിഞ്ഞ 19ന് മലപ്പുറം പൊന്നാനിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത് പെൺകുട്ടിയെ വയനാടിലെ ഒളി സങ്കേതത്തിൽ നിന്ന് കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പടികൂടിയിട്ടുണ്ട്. കാമുകൻ നിഖിൽ കുമാറുമായാണ് പെൺകുട്ടി നാടുവിട്ടത്.

1 st paragraph

​ചിദംബരത്ത് 3 ദിവസം ലൈം​ഗീക പീഡനം
വാഹനം വാടകയെക്കെടുത്ത് പെൺകുട്ടിയുമായി എറണാകുളത്ത് സംഘം എത്തുകയായിരുന്നു. അവിടെ നിന്നും ട്രെയിൻ മാഗമായിരുന്നു യാത്ര. സേലം, പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങുകയും ചിദംബരത്ത് വാടകയ്ക്ക് വീടെടുത്ത് കഴിയുകയുെ ചെയ്തിരുന്നു. അവിടെവെചട്ച് മൂന്ന് ദിവസം പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്.

2nd paragraph

​മം​ഗലാപുരം വഴി വയനാട്
മംഗലാപുരം വഴി വയനാട്ടിൽ എത്തി. വയനാട്ടിൽ വിവിധ ഇടങ്ങളിൽ ഇവർ താമസിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ 19ന് പെൺകുട്ടി ഒളിച്ചോടിയതിന് പിന്നാലെ, പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിൽ എറണാകുളത്ത് എത്തിയ കാർ കണ്ടെത്തുകായയിരുന്നു.

​ആശയവിനിമയത്തിന് മറ്റ് മാർ‌​ഗങ്ങൾ
കാമുകൻ നിഖിൽ കുമാറിന് പിന്നാലെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ ( 23 ), വൈശാഖ് (23) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഖിൽ പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ്. പോലീസിന്റെ സമർത്ഥമായ നീക്കത്തിലൂടെയാണ് സംഘം വലയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റു മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.