Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Monday, June 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • India
  • ‘വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനമല്ല’; കോടതിയ ലക്ഷ്യക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ പൊലീസ്
IndiaNewsZ-Featured

‘വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനമല്ല’; കോടതിയ ലക്ഷ്യക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ പൊലീസ്

Last updated Oct 12, 2023
Share

അഹമ്മദാബാദ്: വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ഗുജറാത്ത് പൊലീസ് ഹൈകോടതിയില്‍.

ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മുസ്ലിം യുവാക്കളുടെ പിൻഭാഗത്ത് ചൂരല്‍ കൊണ്ടടിച്ച സംഭവത്തില്‍ കോടതിയ ലക്ഷ്യം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരാ് കോടതിയില്‍ ഈ വാദമുന്നയിച്ചത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ അനുവദിക്കണമെന്നും ശിക്ഷ വിധിക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ കോടതിയോട് പറഞ്ഞു.

ഡി.കെ ബസു v/s സ്റ്റേറ്റ് ഓഫ് ബംഗാള്‍ കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥരായ എ.വി പര്‍മാര്‍, ലക്ഷ്മണ്‍ നിങ് കനക് സിങ് ധാബി, രഞ്ജുഭായ് ധാബി എന്നിവര്‍ക്കെതിരെയാണ് കോടതിയ ലക്ഷ്യം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖേഡയില്‍ ജാഹിര്‍മിയ മാലിക്, മക്സുദബാനു മാലിക്, സഹധമിയ മാലിക്, സകില്‍മിയ മാലിക്, ഷാഹിദരാജ മാലിക് എന്നിവരെ പൊലീസ് പരസ്യമായി വടി കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിസും തടങ്കലിലും പൊലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന ഡി.കെ ബസു കേസിലെ സുപ്രീം കോടതി വിധിയെ പൊലീസുദ്യോഗസ്ഥര്‍ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇതിനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിൻഭാഗത്ത് മൂന്നോ നാലോ തവണ വടികൊണ്ട് അടിക്കുന്നത് കസ്റ്റഡി മര്‍ദനമാകില്ലെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. ഗര്‍ബ ആഘോഷങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു യുവാക്കളെ 2022ല്‍ പൊലീസ് മര്‍ദിച്ചത്.

'Beating the rear with a stick is not custodial beating'; Police submitted an affidavit in the court case
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

കാരക്കാട്ടുകാരോട് റെയില്‍വേ കണ്ടോ, കേറണ്ട…

Next Post

ബലാത്സംഗ ഇരയുടെ 29 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കംചെയ്യാൻ കോടതിയുടെ അനുമതി

You might also like More from author
malappuram

നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍…

market live

എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍

Cricket

പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട്…

kerala

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

Prev Next
Recent Posts
  • നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍ വീട്ടില്‍ വന്നു,കാത്തിരിക്കാൻ പറഞ്ഞു
  • എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍
  • പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് ഹിറ്റ്മാന്‍
  • നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു
  • യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.