Fincat

ഫലസ്തീൻ: മോദിയും ഇറാൻ പ്രസിഡന്റും ചര്‍ച്ച നടത്തി; ‘സമാധാനവും സുസ്ഥിരതയും ഉടൻ പുനഃസ്ഥാപിക്കണം’

ന്യൂഡൽഹി : ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തി.

1 st paragraph

സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മാനുഷിക സഹായം ലഭ്യമാക്കുന്നത് തുടരണമെന്ന് ടെലഫോണ്‍ സംഭാഷണത്തില്‍ ഇരു നേതാക്കളും ഊന്നിപ്പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമേഷ്യൻ മേഖലയിലെ ദുഷ്‌കരമായ സാഹചര്യത്തെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച നടത്തി. ഭീകര സംഭവങ്ങളിലും ആക്രമണങ്ങളിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും മോദി ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേല്‍-ഫലസ്തീൻ വിഷയത്തില്‍ ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

2nd paragraph

ബഹുമുഖ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും നേതാക്കള്‍ അവലോകനം ചെയ്തു. പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് നല്‍കിയ ശ്രദ്ധയും മുൻഗണനയും മോദിയും റഈസിയും സ്വാഗതം ചെയ്തു.

അതിനിടെ, ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന മനുഷ്യക്കുരുതി 10,000 കവിഞ്ഞു. ഇന്നത്തെ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുള്‍പ്പെടെ 10,022 പേര്‍ വീരമൃത്യു വരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 4,104 പേര്‍ കുട്ടികളാണ്. 2,641 പേര്‍ സ്ത്രീകളും. ഒക്ടോബര്‍ 7 മുതല്‍ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി