കുവൈറ്റ്‌ ദുരന്തം :മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു 

കുവൈറ്റ്സിറ്റി: ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.

പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം രാവിലെ 8.45 ഓടെ കൊച്ചിയിലെത്തും.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്ബനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 49 പേർ മരിച്ചിരുന്നു. ഇതില്‍ 24 പേര്‍ മലയാളികളാണ്.

23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും.