ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീര്‍ത്ഥാടകര്‍

റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങള്‍ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയില്‍ നിന്നും മടങ്ങിയിരുന്നു.അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളില്‍ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.

ഹജ്ജ് അതിന്‍റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോള്‍ പിറന്ന കുഞ്ഞിന്‍റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തില്‍ തന്നെയായിരുന്നു ഹജ്ജില്‍ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന. ലോകത്തിലെ വിവിധ ദിക്കില്‍നിന്നുവന്ന വിശ്വാസി ലക്ഷങ്ങള്‍ ദേശ വർണ ഭാഷാ അതിർവരമ്ബുകളില്ലാതെ, വിശുദ്ധ ഭൂമിയില്‍ തീർത്ത സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്. ഇത് ലോകത്തിന് മാതൃകയാണ്.

അവർണനീയമായ അനുഭവമാണ് ഓരോ തീർഥാടകനും മിനയില്‍നിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്. ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളില്‍ എത്തിക്കുമെന്നും അവിടെ അതിെൻറ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിെൻറ മുഴുവൻ വിഭവസ്രോതസ്സുകളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിെൻറ അതിഥികളെ സേവിച്ചത്. മുഴുവൻ സുരക്ഷാവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ ഹജ്ജിെൻറ മുഴുദിനവും സ്വയം കോട്ടകളായി അല്ലാഹുവിെൻറ അതിഥികള്‍ക്ക് കാവലായി. മുൻ വർഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരു ലക്ഷത്തിലധികം സൈനിക, അർദ്ധ സൈനിക വിഭാഗങ്ങള്‍ ഹജ്ജിെൻറ ഭാഗമായി. ശക്തമായ ചൂട് ഒഴിച്ചാല്‍ ഇത്തവണ ഹജ്ജ് ഏറെ ആയാസകരമായിരുന്നു.

എല്ലാത്തിനും നേതൃത്വം നല്‍കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ മുഴുസമയവും ഹജ്ജില്‍ പങ്കുകൊണ്ടു. വിശുദ്ധ ഭൂമിയില്‍ അല്ലാഹുവിെൻറ അതിഥികള്‍ക്ക് സൗദിഭരണകൂടം നല്‍കുന്ന സേവനങ്ങള്‍ ഹാജിമാർ സ്നേഹത്തോടെ ഓർക്കുന്നുണ്ട്. ഹജ്ജ് കർമങ്ങള്‍ക്ക് വിരാമം ആയതോടെ തീർഥാടകര്‍ വിടവാങ്ങല്‍ ത്വവാഫ് പൂർത്തിയാക്കി വിശുദ്ധ മക്കയോട് വിട പറഞ്ഞുതുടങ്ങി. മദീന സന്ദർശനം നടത്താത്തവർ അത് കൂടി പൂർത്തിയാക്കിയാവും മടങ്ങുക.