ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദുബൈ: ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച്‌ യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ സ്വദേശിവത്കരണ സമയപരിധി അവസാനിച്ചു; നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

അബുദാബി: യുഎഇയില്‍ ഈ വര്‍ഷം ആദ്യ പകുതിയിലെ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു. അമ്ബതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ജൂണ്‍ 30ഓടെ വിദഗ്ധ തൊഴില്‍ വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ ചുമത്തും.

സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തില്‍ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്ബനികള്‍ക്കെതിരെ ഇന്ന് മുതല്‍ പരിശോധന ആരംഭിക്കും. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും.

യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രണ്ട് ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്ബനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവല്‍ക്കരണമാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്‌, വർഷത്തില്‍ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്.