മൃതദേഹം കിട്ടിയത് 150മീറ്റര്‍ അകലെ നിന്ന്; ലാത്വിയയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി

ഇടുക്കി: ലാത്വിയയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആല്‍ബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. ആല്‍ബിൻ ഷിൻറോയ്ക്കായി കൂട്ടുകാർ തെരച്ചിലിനു തയ്യാറെടുത്ത് തടാകക്കരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്ക്കെത്തിച്ച്‌ തുടർ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അല്‍ബിൻ്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്ബാണ് ആല്‍ബിൻ ലാത്വിയയിലേക്ക് പോയത്.