സൗദിയില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. റിയാദില്‍ നിന്നും 140 കിലോമീറ്റർ അകലെ താദിക്കില്‍ രണ്ടുമാസം മുമ്ബ് കൃഷിജോലിക്കെത്തിയ തമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാചലം ചിന്ന ദുരൈയെ (32) റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.രണ്ടു ദിവസമായി വെങ്കിടാചലത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ സുഹൃത്തുക്കള്‍ മുഖേന അന്വേഷിക്കുന്നതിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയായിരുന്നു.
കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയില്‍ പരാതി നല്‍കിയ ശേഷം മുസാഹ്മിയ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോളിെൻറയും ജീവകാരുണ്യ കണ്‍വീനർ നസീർ മുള്ളൂർക്കരയുെടെയും നേതൃത്വത്തില്‍ താദിക്കിലെ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യൻ എംബസിയെയും നാട്ടില്‍ കുടുംബത്തെയും വിവരമറിയിച്ചു.
ജോലിക്കെത്തിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂവെന്നും കൂടാതെ ആത്മഹത്യ ചെയ്തത് കൊണ്ടും മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്ബത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സ്പോണ്‍സർ നിലപാടെടുത്തു. വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും എംബാം ചെയ്യുന്നതിനുമുള്ള ചെലവുകള്‍ എംബസി വഹിച്ചു. ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് പറയുന്നത് മരിക്കുന്നതിന്ന് മുമ്ബ് ആത്മഹത്യയെ കുറിച്ച് നെറ്റില്‍ സെർച്ച് ചെയ്തിരുന്നു എന്നാണ്. കേളി ജീവകാരുണ്യ വിഭാഗം തുടർ നടപടികള്‍ സ്വീകരിച്ച് വ്യാഴാഴ്ചത്തെ എയർ ഇന്ത്യ വിമാനത്തില്‍ മൃതശരീരം നാട്ടിലെത്തിച്ചു. അതിനിടെ വെങ്കിടാചലത്തിെൻറ നിർധന കുടുംബം, തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ച് ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു വെങ്കിടാചലം. ജില്ലാ അധികാരികള്‍ അനുഭാവപൂർവം പരിഗണിച്ച വിഷയത്തില്‍ ഉപജീവനത്തിനായി ഭാര്യക്ക് തയ്യല്‍ മെഷീനും മറ്റ് ലോണ്‍ സൗകര്യങ്ങളും ചെയ്ത് കൊടുത്തതായി അമ്മ അറിയിച്ചു.