റമദാനില്‍ സൗദിയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്, നടപടികള്‍ക്ക് തുടക്കം
റിയാദ്: റമദാൻ പ്രമാണിച്ച് ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. സല്‍മാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് മാപ്പ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നല്‍കി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
ഒരോ വർഷവും റമദാനില്‍ രാജകാരുണ്യത്താല്‍ നിരവധി പേരാണ് ഇങ്ങനെ ജയില്‍ മോചിതരാകുന്നത്.
രാജകീയ ഉത്തരവ് വേഗത്തില്‍ നടപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിൻ സഊദ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിെൻറ അനുകമ്ബയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
ജയില്‍മോചിതരാകുന്നവർ അവരുടെ കുടുംബങ്ങളിലേക്ക് പോകുകയും വീണ്ടും അവരുമായി ഒന്നിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലുള്ളവർക്ക് നല്‍കുന്ന പരിചരണത്തിനും മാപ്പ് നല്‍കി അവരെ ജയില്‍മോചിതരാക്കാനുള്ള രാജകാരുണ്യത്തിനും സല്‍മാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാനും അഭ്യന്തര മന്ത്രി നന്ദി പറഞ്ഞു.