സ്വകാര്യ ബസുമായി സ്കൂട്ടര്‍ ഇടിച്ചു, രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവതികള്‍ക്ക് രക്ഷകനായി മന്ത്രി


കൊല്ലം: ഇരുമ്ബു പാലത്തിന് സമീപം സ്വകാര്യ ബസുമായി ഇടിച്ചുണ്ടാ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികള്‍ക്കാണ് മന്ത്രി രക്ഷകനായത്.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നിന്നും മടങ്ങും വഴിയായിരുന്നു യുവതികള്‍ രക്തം വാർന്ന റോഡില്‍ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി അതുവഴി വന്ന ഓട്ടോറിഷയില്‍ കയറ്റി യുവതികളെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് അപകടം സൃഷ്ടിച്ച സ്വകാര്യ ബസ്സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച്‌ ഓയ്‌ക്ക് മന്ത്രി നിർദേശം നല്‍കി. കാവനാട് സ്വദേശിനികളായ അൻസി 36 ജിൻസി 34 എന്നിവർക്കാണ് സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍ പരിക്കേറ്റത്.