തട്ടിപ്പുകാരും ഡിജിറ്റലാകുന്നു, ഇന്ത്യയിലെ ബാങ്ക് തട്ടിപ്പുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു; പണം കൈമാറുന്നവര്‍ അറിയേണ്ടത്

ഇന്ത്യയില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാള്‍ ഭയപ്പെടുത്തുന്ന സംഗതി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു എന്നതാണ്.

എങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്?

ബാങ്കുകളില്‍ നിന്ന് പണം തട്ടുന്നതില്‍ ഭൂരിഭാഗവും പഴയ രീതിയിലാണ്. അതായത്, വ്യാജ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തോ കൈക്കൂലി കൊടുത്തോ ഒക്കെയാണ് ഇത് നടക്കുന്നത്. പക്ഷേ, ഇപ്പോള്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി പണം അടയ്ക്കുമ്പോള്‍ തട്ടിപ്പിനിരയാകാനുള്ള സാധ്യത കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ആകെ നടന്ന തട്ടിപ്പുകളില്‍ 1.4% മാത്രമാണ് ഡിജിറ്റല്‍ അല്ലെങ്കില്‍ കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍. പക്ഷേ, പകുതിയിലധികം തട്ടിപ്പുകളും ഈ വഴിയാണ് നടന്നത്. ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ തുകയുടെ തട്ടിപ്പുകളാണ് ഈ കണക്കുകളിലുള്ളത്.

യുപിഐ വഴിയും തട്ടിപ്പുകള്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം പത്ത് ലക്ഷത്തിലധികം തട്ടിപ്പ് കേസുകളാണ് യുപിഐയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിവര്‍ഷം മൂന്ന് ട്രില്യണ്‍ ഡോളറിലധികം കൈകാര്യം ചെയ്യുന്ന യുപിഐയെ സംബന്ധിച്ചിടത്തോളം തട്ടിപ്പുകള്‍ വലിയ വെല്ലുവിളിയാണ്. ലളിതമായ ഫിഷിംഗ് അറ്റാക്കുകള്‍ മുതല്‍ സിം കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്യുന്നത് വരെയുള്ള തട്ടിപ്പ് രീതികളെക്കുറിച്ച് പേയ്മെന്റ് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബാങ്കുകളുടെ ഉത്തരവാദിത്തം എങ്കിലും, ‘ഇടപാടുകാര്‍ ശ്രദ്ധിക്കുക’ എന്ന് പറഞ്ഞ് ബാങ്കുകള്‍ക്ക് കൈ കഴുകാനാവില്ല. അവര്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ 140 കോടി ആളുകളുടെ ബയോമെട്രിക് വിവരങ്ങളുള്ള ആധാര്‍ പോലുള്ള സംവിധാനം ഉണ്ടായിട്ടും തട്ടിപ്പുകാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതാണ് ആശങ്കാജനകം. ഇന്ത്യന്‍ ബാങ്കുകള്‍ ഉപഭോക്താക്കളോട് വീണ്ടും വീണ്ടും കെവൈസി വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും തട്ടിപ്പുകാര്‍ ഇപ്പോഴും സജീവമാണ്.

പരിഹാരം എന്ത്?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ഉപകരണം വികസിപ്പിച്ചിട്ടുണ്ട്. എല്ലാ ഡിജിറ്റല്‍ പേയ്‌മെന്റുകളും ഉള്‍പ്പെടുന്ന ഒരു ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിന്റെ മാതൃകയാണ് അവര്‍ ഒരുക്കുന്നത്. എന്നാല്‍, സംശയാസ്പദമായ ഇടപാടുകള്‍ തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ. സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചതുപോലെ, നിലവിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ ബാങ്കുകള്‍ക്ക് പെട്ടെന്ന് നടപടിയെടുക്കാനോ, നഷ്ടപ്പെട്ട പണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാനോ അനുവദിക്കുന്നില്ലെന്നത് വലിയ തിരിച്ചടിയാണ്. കൂടാതെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കുറഞ്ഞ തുകയ്ക്കുള്ള ക്യാഷ്‌ലെസ് പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാരിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വിദഗ്ധര്‍ പറയുന്നു. ബാങ്കുകള്‍ക്കും ഇത് ആശ്വാസമാകും.