പിടികൂടാനുള്ള ശ്രമത്തിനിടെ ചീറിയടുത്തു, മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റര്‍ക്ക് കടിയേറ്റു
മലപ്പുറം: മലപ്പുറം പുറത്തൂരില്‍ മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്.മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ് മലമ്ബാമ്ബിന്‍റെ കടിയേറ്റത്. നാട്ടുകാർ പിടികൂടി പാമ്ബിനെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ കൂട്ടില്‍ നിന്ന് പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. പാമ്ബിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോഴിക്കൂട്ടിലുള്ള പാമ്ബിന്‍റെ വാലില്‍ പിടിച്ച് പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ മലമ്ബാമ്ബ് മുസ്തഫയ്ക്കുനേരെ ചീറിയടുക്കുകയായിരുന്നു. പലതവണ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്ബിനെ പിടികൂടിയശേഷമാണ് ചികിത്സ തേടിയത്. മലമ്ബാമ്ബ് ആയതിനാല്‍ മുസ്തഫയ്ക്ക് മറ്റു പ്രശ്നങ്ങളില്ല. ഇന്നലെ രാവിലെ 9.30ഓടെ പുറത്തൂര്‍ സ്വദേശി ബാബുവിന്‍റെ വീട്ടില്‍ വെച്ച് മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ മുസ്തഫക്ക് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് വിറകുപുരക്ക് സമീപം മലമ്ബാമ്ബിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചാക്കിലാക്കി കോഴിക്കൂട്ടില്‍ അടക്കുകയായിരുന്നു. എന്നാല്‍, ഇതിനിടയില്‍ പാമ്ബ് ചാക്കില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇന്നലെ രാവിലെ മുസ്തഫയെത്തി പാമ്ബിനെ കൂട്ടില്‍ നിന്ന് പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു. മുസ്തഫയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമ്ബാമ്ബിനെ വനംവകുപ്പിന് കൈമാറി.