എച്ച് 1 ബി വിസയില്‍ പൊള്ളി അമേരിക്ക; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാൻ നീക്കം
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച് ദിവസങ്ങള്‍ കഴിയും മുമ്ബേ എച്ച് 1 ബി വിസാ ഉത്തരവ് ഭേദഗതി വരുത്താനൊരുങ്ങി യുഎസ് ഭരണകൂടം.നിലവിലുള്ള ലോട്ടറി സമ്ബ്രദായം നിർത്തി, അതിനുപകരം ഉയർന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി വിദേശികളായവർക്ക് വിസ നല്‍കാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിർദ്ദേശം.
എല്ലാ വേതന തലങ്ങളിലുമുള്ള തൊഴിലാളികളെ നിലനിർത്താൻ തൊഴിലുടമകള്‍ക്ക് അവസരം നല്‍കുന്നതാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിർദേശം. ഇതുപ്രകാരം, ജീവനക്കാരുടെ വേതനനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വാർഷിക വരുമാനം 162528 വരെ ഡോളർ ലഭിക്കുന്നവരെ നാല് തവണ സെക്ഷൻ പൂളില്‍ ഉള്‍പ്പെടുത്തും. ഏറ്റവും താഴ്ന്ന നിരയിലുള്ളവരെ ഒരു തവണയേ പരിഗണിക്കൂ.
എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഈ പരിഷ്കരണം വൻതോതില്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. യുഎസില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ ഐടി ഉദ്യോഗസ്ഥരെ ഈ നിയമം വൻതോതില്‍ ബാധിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. യുഎസ് വിട്ടുപോയ ഉദ്യോഗസ്ഥരോട് എത്രയുംപെട്ടെന്ന്ത രാജ്യത്ത് തിരിച്ചെത്തണമെന്ന് പല കമ്ബനികളും അറിയിപ്പും നല്‍കിയിരുന്നു.
ആശങ്ക ഉയർന്നതിനുപിന്നാലെ എച്ച് 1 ബി വിസ പരിഷ്കരണത്തില്‍ വ്യക്തതവരുത്തി വൈറ്റ് ഹൗസ് തന്നെ രംഗത്തെത്തി. വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചെലവ്. എന്നാല്‍, ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ല്‍ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).