Fincat

വിജയ്യുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ, വാക്കുകള്‍ വളച്ചൊടിക്കരുത് ; അജിത്ത് കുമാര്‍

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കരൂര്‍ സംഭവത്തെ പറ്റി താന്‍ പറഞ്ഞ വാക്കുകള്‍ വിജയ്യെ എതിര്‍ത്തുകൊണ്ടല്ല എന്ന് അജിത്ത് കുമാര്‍. അപൂര്‍വമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാറുള്ള അജിത്ത് കുമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ അഭിമുഖം വലിയ രീതിയില്‍ രാജ്യമാകെ ചര്‍ച്ചയായിരുന്നു.

1 st paragraph

‘ഞാന്‍ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവര്‍ ദയവായി ഇത് നിര്‍ത്തണം. അജിത്ത് കുമാറിന്റെ വാക്കുകളെ അധികരിച്ച് സോഷ്യല്‍ മീഡിയയില്‍ അജിത്തിന്റെയും, വിജയ്‌യുടെയും ആരാധകര്‍ തമ്മില്‍ പോര്‍ നടത്തുന്ന പശ്ചാത്തലത്തില്‍ രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിലാണ് അജിത്ത് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കാരൂര്‍ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല നാമെല്ലാവരുമാണ് എന്നും, ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയില്‍ എല്ലാവരും അഭിരമിച്ചിരിക്കുന്നുവെന്നും. തന്റെ ശക്തി കാണിക്കാന്‍ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിര്‍ത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

2nd paragraph

അഭിമുഖത്തില്‍ ആരാധകരുമായുള്ള ബന്ധവും, തന്റെ റേസിംഗ് കരിയറിനെ കുറിച്ചും, സിനിമ ജീവിതത്തെക്കുറിച്ചുമെല്ലാം അജിത്ത് വാചാലനായിരുന്നു. ഇതിനകം യൂട്യൂബില്‍ ഒന്നര മില്യണിലധികം ആളുകളാണ് ഈ അഭിമുഖം കണ്ടിരിക്കുന്നത്. അജിത്തിന്റ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.